Dec 31, 2009

സ്വപ്നാടനങ്ങളില്‍..

ഉറക്കം ഞെട്ടിയുണര്‍ന്നത്
ദുസ്വപ്നത്തിറെ കൈ പിടിച്ചാണ്
കറുപ്പിനും കാക്കിയ്ക്കുമിടയില്‍
ജയില്‍പ്പടിയ്ക്കല്‍ നില്‍ക്കുന്നതാരോ
പ്രായമറിയില്ല
പര്‍ദ്ദ മുഖം മറച്ചിരുന്നു..
അരികില്‍ കിടത്തിയകന്നു
തുറിക്കുന്ന നോട്ടമെയ്യും
ശരീരത്തെ..
---------------------------
കറുപ്പില്‍ തെളിഞ്ഞത്
വിസ്താരമുറിയാന്
അവിടെ നീതിപീഠത്തിന്റെ
കാലൊടിഞ്ഞിരുന്നു
പൊയ്ക്കാല്‍ തന്നെ സുഖം
നാളുകളുടെ ആവര്‍ത്തനത്താല്‍
അത് ശീലമായിരിക്കുന്നു
നീതികന്യകയുടെ കണ്ണുകള്‍
മൂടിക്കെട്ടിയതാരാണ്?
താനേ കണ്കെട്ടഴിച്ച്
മുന്നിലെ പേക്കൂത്തുകളെ
വിമര്‍ശിക്കാന്‍
അവള്‍ക്കാവില്ലല്ലോ
മൌനം ഭൂഷണം തന്നെ
മരണം എത്തും വരെ
പ്രത്യയശാസ്ത്രങ്ങള്‍ക്ക്
ഉത്തരം മുട്ടുമ്പോള്‍
എന്നുമാവശ്യമാണ്
രക്തസാക്ഷികളെ
മരണശേഷം മഹത്വപ്പെടുത്താന്‍
കവലസ്മാരകങ്ങളുയര്‍ത്താന്‍
വാര്‍ഷികങ്ങള്‍ കൊഴുപ്പിക്കാന്‍
----------------------------------
പര്‍ദ്ദയിട്ടവള്‍ കരയുന്നില്ല
തനിയാവര്‍ത്തനങ്ങളില്‍
അതിശയോക്തിയില്ല
തുറിക്കുന്ന കണ്ണുകള്‍
ആകാശം നോക്കുമ്പോള്‍
വിറയ്ക്കുന്ന വിരലുകള്‍
അത് പൂട്ടി വെച്ചു
"നീയിനി കാണേണ്ടയോന്നും
എന്നെയും പിശാചു തിന്ന
നാടിനെയും"
കറുത്ത കോട്ടിട്ടു കാക്കകള്‍
വട്ടം പറന്നു
കൊത്തിപ്പറിക്കുകെന്നെയും
നിങ്ങളുടെ വിശപ്പ്‌ മാറട്ടെ
സ്വപ്നം മുറിഞ്ഞപ്പോള്‍ തോന്നി
സ്വപ്നമായിരുന്നോ??
എനിക്കറിയില്ല,
മറുപടിയുടെ ബാധ്യതയില്‍ നിന്നും
ഞാനും രക്ഷപെടട്ടെ..
------------
ആത്മാവില്‍ ഇലകള്‍ കൊഴിഞ്ഞ
അമ്മയുടെ കണ്ണും
ഞരമ്പ്‌ വലിഞ്ഞ മകന്റെ മുഖവും

No comments: