Jan 10, 2010

കയ്യൊപ്പ്..

തെരുവുവിളക്കുകള്‍
എറിഞ്ഞുടയ്ക്കുക
സൂര്യനെരിയുമ്പോള്‍
കണ്ണ് കാണാത്തവര്‍-
ക്കെന്തിനിവറ്റ തന്‍
പഴുത്ത വെട്ടം?

ഉഴവുകാളകളെ
വെട്ടി വേവിക്കുക
നെല്‍വിത്തുകള്‍
പുഴുങ്ങിത്തിന്നുക
തറക്കല്ലിട്ട വയലില്‍
പച്ചപ്പിന് കല്ലറകെട്ടുക

ക്ഷേത്രങ്ങളില്‍ പോവുക
ധര്‍മ്മക്കാരന്‍റെ
നെഞ്ചത്ത് നിന്ന്
കാണിക്കയിടുക
പുതിയ ശരണാലയത്തിന്
പിരിവു തുടങ്ങുക

പ്രസംഗപീഠങ്ങളില്‍
ആദര്‍ശങ്ങളുമായി
കത്തിക്കയറുക
ഉച്ചഭാഷിണി
നിലയ്ക്കുമ്പോള്‍
അതിനോടൊപ്പം
നിശബ്ദനാകുക

ചരിത്രങ്ങള്‍
മനപ്പൂര്‍വം മറക്കുക
വഴിയവാസാനിക്കുന്നിടത്ത്
ഭൂമി തുരക്കുക
മുന്‍ഗാമികളുടെ
ചുവരെഴുത്തുകള്‍
മായ്ച്ചുകളയുക.
--------------
ഒറ്റയ്ക്കാവുമ്പോള്‍
വാരിത്തേച്ച
ചായം മുഴുവന്‍
കഴുകിക്കളയുക
കണ്ണാടിയില്‍ നോക്കാതെ
കിടന്നുറങ്ങുക....

4 comments:

പാട്ടോളി, Paattoli said...

പ്രസംഗപീഠങ്ങളില്‍
ആദര്‍ശങ്ങളുമായി
കത്തിക്കയറുക
ഉച്ചഭാഷിണി
നിലയ്ക്കുമ്പോള്‍
അതിനോടൊപ്പം
നിശബ്ദനാകുക

അതുകൊള്ളം കുട്ട്യേ.......

Satheesh Sahadevan said...

good thoughts............
like ur way of presentation and the way u concluded the poem....keep writing...

ഷാജി അമ്പലത്ത് said...

ഒറ്റയ്ക്കാവുമ്പോള്‍
വാരിത്തേച്ച
ചായം മുഴുവന്‍
കഴുകിക്കളയുക
കണ്ണാടിയില്‍ നോക്കാതെ
കിടന്നുറങ്ങുക.

nice and nice

Pradeepkumar. said...

very good ilike it... write more...


all the best